tgindex
സൂഫി ഗാന പഠനം

സൂഫി ഗാന പഠനം

Статистика
Последний пост
7 дек. 2024 г.
Последнее чтение
14 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
753
0 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
883
20 постов
Вовлечённость
117,3%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • മാത്രമല്ല ഇമാം ശാഫിഈയിൽ നിന്നും ഇതേ ഉദ്ധരണി ഇമാം അബൂ നുഐം അൽ അസ്ഫഹാനി തന്റെ حلية الألياء وطبقت الأصفياء : ص - ١٤٢ ൽ ഉദ്ധരിക്കുന്നത് കാണുക. ⬇️⬇️⬇️ حَدَّثَنَا مُحَمَّدُ بْنُ عَبْدِ الرَّحْمَنِ، حَدَّثَنِي أَبُو الْحَسَنِ بْنُ الْقَتَّاتِ، ثنا مُحَمَّدُ بْنُ أَبِي يَحْيَى، ثنا يُونُسُ بْنُ عَبْدِ الْأَعْلَى، قَالَ: سَمِعْتُ الشَّافِعِيَّ، يَقُولُ: «لَوْلَا أَنَّ رَجُلًا عَاقِلًا تَصَوَّفَ لَمْ يَأْتِ الظُّهْرَ حَتَّى يَصِيرَ أَحْمَقَ» (യുനുസ് ബിൻ അബ്ദിൽ അഅലാ എന്ന വർ പറയുന്നു : "ഇമാം ശാഫിഈ പറഞ്ഞതായി ഞാൻ കേട്ടു : ബുദ്ധിമാനയ ഒരൃ മനുഷ്യൻ തസവ്വുഫുമായി ബന്ധപ്പെടാതിരുന്നാൽ ഉച്ചയാകുമ്പോഴേക്കും നിനക്ക് അവനെ പമ്പര വിഡ്ഢിയോ യി കാണാൻ സാധിക്കുന്നതാണ്.") ഈ രിവായത്തിൽ തസവ്വുഫുമായി ബന്ധപ്പെടാത്തവനെയാണ് ഇമാം ശാഫിഈ പമ്പര വിഡ്ഢീയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.! ചുരുക്കത്തിൽ സൂഫിസം എന്നത് മോശമായ സംഗതിയായി ഇമാം ശാഫിഈ പരിചയപ്പെടുത്തിയിട്ടില്ല മറിച്ച് ഇസ്ലാമിക ശരീഅതിനെ കാറ്റിൽ പറത്തി തിന്നും കുടിച്ചും മതിച്ചും താന്തോന്നിയായി ജീവിക്കുന്ന വ്യാജ സൂഫിയ്യാക്കളെ സംബന്ധിച്ചാണ് ഇമാം ശാഫിഈ മോശമായ പ്രസ്താവന നടത്തിയത് എന്ന് ഇമാം ബൈഹഖിയുടെ ഈ വിവരണത്തിൽ നിന്നും വ്യക്തം.! ഇമാം ശാഫിഈയുടെ പേരിൽ ഇമാം ബൈഹഖി ഉദ്ധരിച്ചതിനെ ഇനിയും യാതൊരു നീതി ബോധവുമില്ലാതെ തെറ്റായി പ്രചരിപ്പിക്കുന്നവർ ഉണ്ടെങ്കിൽ തബ്ലീഗ് വിരോധവും പക്ഷ പാതിത്വവും അവരെ അധർമ്മകാരികളാക്കി എന്നല്ലാതെ വേറെന്ത് പറയാൻ.! رحمهم الله جميعا

  • ഇമാം ശാഫിഈ തസവ്വുഫിനെ ആക്ഷേപിച്ചുവോ..സൂഫിയ്യാക്കളെ അപകീർത്തി പെടുത്തിയോ.!? ഇമാം ശാഫിഈയുടെ പേരിൽ സംഘടനയില്ലാ പക്ഷപാതികൾ പ്രചരിപ്പിക്കുന്നതിന്റെ യാഥാര്‍ത്ഥ്യമെന്ത് .!? ___________________________________ ഇമാം ബൈഹഖി തന്റെ مناقب الإمام الشافعي : ٢٠٧/٢ ൽ ഉദ്ധരിക്കുന്നത് കാണുക. ⬇️⬇️⬇️ أخبرنا أبو عبد الله الحافظ قال: سمعت أبا محمد: جعفر بن محمد بن الحارث يقول: سمعت أبا عبد الله: الحسين بن محمد بن بحر يقول: سمعت يونس بن عبد الأعلى يقول: "سمعت الشافعي يقول: لو أن رجلا تصوّف من أول النهار لم يأت عليه الظهر إلا وجدته أحمق." (യുനുസ് ബിൻ അബ്ദിൽ അഅലാ എന്ന വർ പറയുന്നു : "ഇമാം ശാഫിഈ പറഞ്ഞതായി ഞാൻ കേട്ടു : ഒരാൾ രാവിലെ സ്വൂഫിയ്യായാൽ ഉച്ചയാകുമ്പോഴേക്കും നിനക്ക് അവനെ പമ്പര വിഡ്ഢിയോ യി കാണാൻ സാധിക്കുന്നതാണ്.") എന്നിട്ട് ഇതിന് തൊട്ട് ശേഷം ഇമാം ബൈഹഖി ഇമാം ശാഫിഈയുടെ നിലപാടിനെ സംബന്ധിച്ച് വിശദീകരിച്ച് പറഞ്ഞതിനെ സ്വൂഫി വിരോധികളായ ഇക്കൂട്ടർ ഉദ്ധരിക്കാറില്ല. ഇമാം ബൈഹഖി അതേ പേജിൽ തന്നെ തുടരുന്നത് കാണുക. ⬇️⬇️⬇️ قلت: وإنما أراد به من دخل في الصوفية واكتفى بالاسم عن المعنى، وبالرسم عن الحقيقة، وقعد عن الكسب، وألقى مؤنته على المسلمين، ولم يبال بهم، ولم يرع حقوقهم، ولم يشتغل بعلم ولا عبادة، كما وصفه في موضع آخر. وذلك فيما أخبرنا أبو عبد الرحمن السلمي قال: سمعت أبا عبد الله الرازي يقول: سمعت إبراهيم بن المولد يحكي عن الشافعي أنه قال: لا يكون الصوفي صوفيا حتى يكون فيه أربع خصال: كَسُولٌ أكُول، نئوم، كثير الفضول. وإنما أراد به ذمّ من يكون منهم بهذه الصفة، فأمّا من صفا منهم في الصّوفية بصدق التوكل على الله ﷿، واستعمال آداب الشريعة في معاملته مع الله ﷿ في العبادة، ومعاملته مع الناس في العشرة - فقد حُكِيَ عنه أنه عاشرهم وأخذ عنهم. وذلك فيما أخبرنا أبو عبد الرحمن السلمي قال: سمعت عبد الله بن الحسين ابن موسى السلامي يقول: سمعت علي بن أحمد يقول: سمعت أيوب بن سليمان يقول: سمعت محمد بن محمد بن إدريس الشافعي يقول: سمعت أبي يقول: صحبت الصوفية عشر سنين ما استفدت منهم إلا هذين الحرفين: الوقت سيف، ومن العصمة أن لا تقدر. وبلغني أنه رأى مِنْ بعض مَنْ تسمّى باسم الصّوفية ما كَرِه، فخرج قوله في ذمّ أمثاله (ഞാൻ പറയട്ടെ : അകക്കാമ്പില്ലാതെ വെറും നാമധാരികളും യാഥാര്‍ത്ഥ്യ രൂപമില്ലാതെ വെറും ബാഹ്യ പ്രകടനരും പണിയെടുക്കാത്ത തനി മടിയന്മാരും മുസ്ലിംകളുടെ ചിലവിൽ ജീവിക്കുകയും അവരെ അവഗണിക്കുകയും അവരോടുള്ള ബാധ്യതകളെ വിസ്മരിക്കുകയും ഇൽമുമായോ ഇബാദതുമായോ ബന്ധപ്പെടാതെ ജീവിക്കുന്ന സ്വൂഫികളെ കുറിച്ചാണ് ഇമാം ശാഫിഈ ഇത് പറഞ്ഞത്..അത് മനസ്സിലാക്കാനായി മറ്റൊരിടത്ത് ഇമാം ശാഫിഈ പറഞ്ഞതായി കാണാം : ഒരാൾ സ്വൂഫിയാകണമെങ്കിൽ നാല് കാര്യങ്ങൾ ഉണ്ടായേ മതിയാകൂ..: മടി, തീറ്റ, ഉറക്കം, പാഴ് വർത്തമാനം എന്നിവയാണവ. ഇമാം ശാഫിഈ തരം താഴ്ത്തി പറഞ്ഞ സ്വൂഫിയ്യാക്കൾ എന്നത് ഇത്തരം ദൂഷ്യ ഗുണങ്ങളുള്ള സ്വൂഫിയ്യാക്കളെയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം ഒഴിവായി സത്യ സന്ധതയും തവക്കുലും അല്ലാഹുവിനായുള്ള ഇബാദതിന്റെ കാര്യത്തിലും ജനങ്ങളുമായി ഇടപഴകുന്ന കാര്യത്തിലും ഇസ്ലാമിക ശരീഅതിനെ മുറുകെ പിടിക്കുന്ന സ്വൂഫിയ്യാക്കളിൽ നിന്നും ഇമാം ശാഫിഈ പ്രയോജനം എടുക്കുകയും നീണ്ട പത്ത് വർഷക്കാലം അവരുമായി സഹവസിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ശാഫിഈയുടെ മകൻ മുഹമ്മദ് എന്നവർ പറയുന്നു എന്റെ പിതാവ് പറഞ്ഞതായി ഞാൻ കേട്ടു : ഞാൻ സ്വൂഫിയ്യാക്കളുമൊത്ത് പത്ത് വർഷം ജീവിക്കുകയുണ്ടായി..സമയം വളരെ വിലപ്പെട്ടതാണെന്നും തിന്മ ചെയ്യാൻ കഴിവാകാത്തത് പാപ സംരക്ഷണമാണ് എന്ന രണ്ട് കാര്യങ്ങളാണ് എനിക്ക് അവരിൽ നിന്നും ലഭിച്ചത്. ഇസ്ലാമിക വിരുദ്ധമായ ചില പ്രവർത്തനങ്ങൾ ചില നാമ ധാരികളായ സ്വൂഫിയ്യാക്കളിൽ നിന്നും സംഭവിച്ചതായി കണ്ടപ്പോഴാണ് ഇമാം ശാഫിഈ ഇത്തരം മോശമായപ്രസ്താവനകൾ ഇത്തരക്കാർക്കെതിരെ പറഞ്ഞത്.!)

  • സൂഫിസത്തെയും അതിന്റെ നിഗൂഢ അനുഭവങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഒരു സംക്ഷിപ്ത ലേഖന സമാഹാരമാണ് അർരിസാലതുൽ ഖുശൈരിയ്യ. ലോകത്തങ്ങോളമിങ്ങോളമുള്ള പാഠ്യപദ്ധതികളുടെ ഭാഗമായ മഹത്തായ ഈ കൃതിയെയും രചിച്ച പണ്ഡിതവര്യനെയും പരിചയപ്പെടാം.. അല്‍രിസാലതുൽ ഖുശൈരിയ്യ: ആധ്യാത്മിക വിദ്യയുടെ മൂല രേഖ https://islamonweb.net/ml/AlRisalatul-Qusayriyyah-A-Sourcebook-of-Spiritual-Science

  • സൂഫി സംഗീതം; ഇന്നത്തെ ദുരവസ്ഥ! ------------------------ അവാരിഫുൽ മആരിഫ് : ഇമാം സുഹ്‌റവർദ്ദി(റ) ഇക്കാലത്ത് ചില സൂഫി വേഷധാരികൾ സംഗീത ശ്രവണ സദസ്സുകൾ ഒരുക്കാറുണ്ട്. കർമ്മമില്ലാത്തവരും ദുഷിച്ചു പോയ ഹാലുകളുടെ ഉടമകളുമാണവർ. വിഭവസമൃദ്ധമായ ആഹാരപദാർത്ഥങ്ങൾ ഒരുക്കി ഇത്തരം സദസ്സുകളിൽ ആളെ കൂട്ടാൻ അവർ പരക്കംപായാറുണ്ട്. അങ്ങനെ സമ്മേളിക്കുന്നവർക്കൊന്നും ദീനിൽ താല്പര്യമുണ്ടാകാറില്ല. പൂർവികരായ സത്യാത്മാക്കളാകട്ടെ ഇത്തരം സദസ്സുകളിൽ സമ്മേളിച്ചിരുന്നത് ദീനിന്റെ താൽപര്യത്തിനു വേണ്ടി മാത്രമായിരുന്നു. അതില്ലാതെയുള്ള ഇത്തരം സദസ്സുകൾ ദീനിനെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമല്ല. പ്രത്യുത രോഗലക്ഷണമാണ്. പൈശാചിക വിചാരങ്ങളും വിനോദവാസനയും അല്ലാഹുവിനെ പറ്റി ബോധമില്ലായ്മയുമാണവരെ ഈ സദസ്സുകളിലേക്കു ആകർഷിക്കുന്നത്. സൂഫി വിദ്യാർത്ഥികൾക്ക് വളർച്ചയല്ല കൂമ്പടയലാണ് ഈ സദസ്സുകൾ മൂലമുണ്ടാവുക. വിലയേറിയ സമയം വെറുതെ പാഴായിപ്പോകുകയും ഇബാദത്തുകൾക്കു തടസ്സം നേരിടുകയുമല്ലാതെ യാതൊരു മെച്ചവും ഇത് മൂലം ലഭിക്കാനില്ല. ഇത് സത്യാത്മാക്കൾക്കു തികസിച്ചും വർജ്ജ്യമാണെന്നതിൽ തർക്കമില്ല.

  • видео или голосовое, без подписи

  • 🔴 രിയാഇന്റെ ലക്ഷണങ്ങൾ قَالَ عَلِيٌّ كَرَّمَ اللّٰهَ وَجْهَهُ : لِلْمُرَائِي ثَلَاثُ عَلَامَاتٍ :- ١- يَكْسلُ إِذَا كَانَ وَحْدَه ٢- وَيَنْشُطُ إِذَا كَانَ فِي النَّاسِ ٣- وَيَزِيدُ فِي العَمَلِ إِذَا أثْنَى عَلَيْهِ ويَنْقُصُ إِذَا ذَمَّ 📖 إحياء علوم الدين 📖 അലി (റ) പറഞ്ഞു : ലോകമാന്യമുള്ളവന് മൂന്ന് അടയാളങ്ങളുണ്ട് 1-ഒറ്റക്കാകുമ്പോൾ മടിയനാകും 2-ആൾക്കൂട്ടത്തിലാകുമ്പോൾ ഉന്മേഷവാനാകും 3-പുകഴ്ത്തിയാൽ കർമ്മങ്ങളെ വർദ്ധിപ്പിക്കുകയും ഇകഴ്ത്തിയാൽ ചുരുക്കുകയും ചെയ്യും. «إحياء علوم الدين» രിയാഅ് (ലോകമാന്യം) കർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയുന്ന മഹാമാരിയാണ്. നമ്മുടെ അദ്ധ്വാനങ്ങളെയും ചിലവഴിച്ച സമയങ്ങളെയും അത് വ്രതാവിലാക്കിക്കളയും. .. اللهم أحسن نيّاتنا وتقبّل حسناتنا 🔴 അല്ലാഹുവിനെ നിന്ദിക്കുന്നവർ عَنِ عَبْدِ اللّٰهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: مَنْ أَحْسَنَ الصَّلَاةَ حَيْثُ يَرَاهُ النَّاسُ وَأَسَاءَهَا حَيْثُ يَخْلُو فَتِلْكَ اسْتِهَانَةٌ اسْتَهَانَ بِهَا رَبَّهُ عَزَّ وَجَلَّ 📖 الترغيب والترهيب 📖 ഇബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു:ആരെങ്കിലും ജനങ്ങൾ കാണുമ്പോൾ നിസ്കാരത്തെ ഭംഗിയാക്കുകയും ഒറ്റക്കാകുമ്പോൾ നിസ്കാരത്തെ മോശമാക്കുകയും ചെയ്യുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ നിന്ദിക്കുകയാണ് ചെയ്യുന്നത്. 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

  • видео или голосовое, без подписи

  • 🔴 നല്ലത് മാത്രം കാണുക عَنْ مَالِكِ بْنِ دِينَارٍ رَضِي اللّٰهُ عنْهُ قَالَ: مَرَّ عِيسَى ابْنُ مَرْيَمَ مَعَ الْحَوَارِيِّينَ عَلَى جِيفَةِ كَلْبٍ فَقَالَ الْحَوَارِيُّونَ: مَا أَنْتَنَ رِيحَ هَذَا فَقَالَ عِيسَى: مَا أَشَدَّ بَيَاضَ أَسْنَانِهِ يَعِظُهُمْ وَيَنْهَاهُمْ عَنِ الْغِيبَةِ 📖 حلية الأولياء 📖 മാലിക് ബ്നു ദീനാർ (റ) വിൽ നിന്ന് നിവേദനം: ഈസാ നബി (അ) തന്റെ ശിഷ്യന്മാരോടൊപ്പം ഒരു നായയുടെ ജഡത്തിനരികിലൂടെ നടക്കാനിടയായി. അപ്പോൾ അനുയായികൾ പറഞ്ഞു : എന്തൊരു നാറ്റമാണിതിന്. ഉടനെ ഈസാ നബി (അ) പറഞ്ഞു: ഇതിന്റെ പല്ലുകൾക്ക് എന്തൊരു വെളുപ്പാണ്. അവരെ ഏതൊരു വസ്തുവിന്റെയും കുറ്റം പറയലിനെ തൊട്ട് വിരോധിക്കുകയും അതിന്റെ നന്മ കണ്ടെത്താനായി ഉപദേശിക്കുകയുമായിരുന്നു ഈസാ നബി.

  • 🔴 ചന്ദനം ചാരിയാൽ... قَالَ عَبْدُ اللّٰهِ بْنُ طَاؤُوسٍ رَحِمهُ اللّٰه: قَالَ لِي أَبِي (طَاؤُوسُ بْنُ كَيْسَان رَحِمهُ اللّٰه): يَا بُنَيّ صَاحِبِ العُقَلَاءَ تُنْسَبْ إِلَيْهِمْ وَإِنْ لَمْ تَكُنْ مِنْهُمْ وَلَا تُصَاحِبْ الْجُهَّالَ فَإِنَّكَ إِنْ صَحِبْتَهُمْ نُسِبْتَ إِلَيْهِمْ وَإِنْ لَمْ تَكُنْ مِنْهُمْ وَاعْلَمْ أَنَّ لِكُلِّ شَيْئٍ غَايَةً وَأَنَّ غَايَةَ الْمَرْءِ تَمَامُ دِينِهِ وَكَمَالُ خُلُقِهِ. 📖 وفيات الأعيان 📖 അബ്ദുല്ലാഹി ബ്നു ത്വാഊസ് എന്നവർ പറഞ്ഞു: എന്റെ പിതാവ് ത്വാഊസ് (റ) എന്നോട് പറഞ്ഞു: പൊന്നുമോനേ.. നീ ബുദ്ധിമാന്മാരോട് സഹവസിക്കുക, എന്നാൽ നീ ബുദ്ധിമാൻ അല്ലെങ്കിൽ പോലും നിന്നെ അവരിലേക്ക് ചേർക്കപ്പെടും. വിവര ദോശികളോട് നീ കൂട്ടു കൂടരുത്. കാരണം നീ അവരോട് ചങ്ങാത്തം കൂടിയാൽ നീ വിവര ദോശി അല്ലെങ്കിലും ശരി നിന്നെ അവരിലേക്ക് ചേർക്കപ്പെടും. അറിയുക..! ഏതൊരു വസ്തുവിനും ഒരു ലക്ഷ്യമുണ്ട്, ഫലമുണ്ട്, മനുഷ്യന്റെ ഫലം ദീനും സൽസ്വഭാവവും പരിപൂർണ്ണമാകലാണ്. 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

  • من لا ورد له فهو كرد 🔴 ലങ്കുന്ന ഖൽബ് വേണോ... قَالَ الْإِمَامُ الشَّافِعِي رَحِمَهُ اللّٰهُ: مَنْ أَحَبَّ أَنْ يَفْتَحَ اللّٰهُ قَلْبَهُ وَيُنَوِّرَهُ فَعَلَيْهِ يَتْرُك الْكَلَامَ فِيمَا لَا يَعْنِيهِ وَيَجْتَنِب الْمَعَاصِيَ وَيَكُون لَهُ وِرْدٌ مِنَ الْأَعْمَالِ فِيمَا بَيْنَهُ وبَيْنَ اللّٰهِ تَعَالَى 📖 البيان في مذهب الشافعي 📖 ഇമാം ശാഫിഈ (റ) പറഞ്ഞു: അല്ലാഹു തആല തന്റെ ഹൃദയം തുറസ്സാക്കിത്തരണമെന്നും ഖൽബ് പ്രകാശിപ്പിക്കണമെന്നും ആഗ്രഹിക്കുന്നുവർ അനാവശ്യ സംസാരങ്ങൾ ഉപേക്ഷിക്കുകയും തെറ്റുകൾ വെടിയുകയും അവന്റെയും അല്ലാഹുവിന്റെയും ഇടയിൽ പതിവായി ചെയ്യുന്ന ഒരു സുകൃതം അവൻ സ്ഥാപിക്കുകയും ചെയ്യട്ടെ.

  • 'വഹ്ദത്തുൽ വുജൂദ്' (അസ്തിത്വത്തിലെ ഏകത്വം) പോലുള്ള ഇബ്നു അറബിയുടെ അനുഭവസാക്ഷ്യപരമായ ചിന്താധാരയെ ഉൾക്കൊള്ളാനാവാത്തവർ വഴിതെറ്റുമെന്ന ഘട്ടം വന്നപ്പോൾ അതിനെ ഉൾക്കൊള്ളാനാവുന്ന രീതിയിൽ വ്യാഖ്യാനിച്ച് ശരിപ്പെടുത്തിയവരാണ് മുജദ്ദിദ് അൽഫ്ഥാനി ശൈഖ് അഹ്മദ് സർഹിന്ദിയെപ്പോലുള്ള മഹാത്മാക്കൾ. 'വഹ്ദത്തു ശ്ശൂഹൂദ്' (സാക്ഷ്യത്തിലെ ഏകത്വം) എന്ന പേരിൽ അവരതിനെ സാധാരണബുദ്ധിക്ക് ഗ്രഹിക്കാനാവുന്ന വിധത്തിൽ വിവരിച്ചു .'വഹ്ദത്ത് ശ്ശൂഹൂദി' ന്റെ ചിന്താധാരണ കൊണ്ടുവന്നത് ' അലാഉദ്ദൗല സംനാനി' ആണ്. പരമമായ അസ്തിത്വം ഒന്ന് മാത്രമാണെന്നും ബാക്കിയെല്ലാം അപേക്ഷികാതിത്വങ്ങളാണെന്നും 'വഹ്ദത്തുൽ വുജൂദി' ന്റെ ആളുകൾ പറയുന്നു. ഇത് യഥാർത്ഥത്തിൽ ഒരു സിദ്ധാന്തമല്ല, മറിച്ച് ഒരനുനുഭവമാണ്. ഇത് തിരിച്ചറിയാതെയാണ് പലരുമിതിനെ അദ്വൈതവുമായി കൂട്ടിവായിക്കാൻ ശ്രമിച്ചത്. ഈ തെറ്റിദ്ധാരണ പലരിലും ഉടലെടുത്തപ്പോഴാണ് 'സാക്ഷ്യത്തിലെ ഏകത്വം' (വഹ്ദത്ത് ശ്ശൂഹൂദ്) വിവരിക്കേണ്ടി വന്നത്. അതായത് സൂര്യനുദിക്കുമ്പോൾ നക്ഷത്രങ്ങൾ ഇല്ല എന്നല്ല; മറിച്ച് നക്ഷത്രങ്ങളെ കാണാനാവുന്നില്ല എന്നു മാത്രം. അനശ്വരപ്രകാശത്തിന്റെ പൂർണ പ്രഭയിൽ സർവ്വം വിസ്മൃതമായി ഒന്നുമാത്രം ദർശിക്കുകയാണ്. ഈ അവസ്ഥകളെയും സൈദ്ധാന്തികതയെയും പൂർണമായി ഗ്രഹിച്ച ശാഹ് വലിയുല്ലാഹിദ്ദഹ്ലവി പറയുന്നു. 'വഹ്ദത്തുൽ വുജൂദും' 'വഹ്ദത്ത് ശ്ശൂഹൂദും' തമ്മിൽ അക്ഷരങ്ങളിലെ (ലെഫ്ളിയായ) അത്തരം മാത്രമാണുള്ളത്.

  • ‌‎ 💥💥💥 *_സാർത്ഥക സഞ്ചാരം_* *കൊതിയും അത്യാഗ്രഹവും* ഇവ രണ്ടും മോശമായ സ്വഭാവങ്ങളില്‍ പെട്ടതും ഇവകൊണ്ട് വിശേഷണം സിദ്ധിക്കല്‍ രക്ഷിതാവിന്റെ സന്നിധാനത്തില്‍ നിന്ന് വിദൂരമാക്കപ്പെടുന്നവരുടെ നിലയില്‍ പെട്ടതുമാണ്. ഇബ്‌നു ഉമര്‍ (റ) ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടു: എന്റെ ശരീരത്തിന്റെ ഒരു ഭാഗത്ത് പിടിച്ചു കൊണ്ട് നബി (സ) പറഞ്ഞു: ഭൗതിക ലോകത്ത് നീ പരദേശിയേയോ വഴിമുറിച്ച് കടക്കുന്നവനെയോ പോലെ ആകുകയും നിന്നെ ഖബറാളികളില്‍ ഗണിക്കുകയും ചെയ്യുക''. കൊതിയും അത്യാഗ്രഹവും ഇല്ലാതാക്കാന്‍ അല്ലാഹുവിനെയും പാരത്രിക ലോകത്തേയും സ്മരിക്കുകയും ദുന്‍യാവിനെ അവഗണിക്കുകയും ആവശ്യമാണെന്ന് ഈ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. അതിനാല്‍ അത്യാഗ്രഹവും കൊതിയും മനുഷ്യന്‍ ഒഴിവാക്കേണ്ട ദുര്‍ഗുണങ്ങളാണ്. ഇവ രണ്ടിന്റെയും ആപത്ത് വളരെ വലുതാണ്. ഇവ മൂലം ഭൗതിക ലോകത്ത് മാനസികാസ്വസ്ഥതയും സംഘര്‍ഷവും പരലോകത്ത് കനത്ത പരാജയവും ഉണ്ടാകും. ആധുനികന്റെ അത്യാഗ്രഹവും കൊതിയും വരുത്തിവെക്കുന്ന പ്രശ്‌നങ്ങളും വിഷമങ്ങളും നാം അറിയുന്നതാണല്ലോ? സമ്പത്തിനോടും ആഡംബരങ്ങളോടുമുള്ള അത്യാര്‍ത്തി സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. നേരും നെറിവും ഇല്ലാതെ കളവും ചതിയും വഴിയാണ് പലരും ആര്‍ത്തി തീര്‍ക്കുന്നതും ശ്രമിക്കുന്നതും. ഇത് വിശുദ്ധ മതത്തിന്റെ നിയമസംഹിതക്ക് വിപരീതമാണ്. മതനിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളും വാക്കുകളും മുസ്‌ലിമിന് ഭൂഷണമല്ല. അതിനാല്‍ മതാധിഷ്ഠിത ജീവിതം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ ദുര്‍ഗുണങ്ങള്‍ പരിപൂര്‍ണ്ണമായും നീക്കിയേ തീരൂ. 🙏🏽🙏🏽🙏🏽

  • https://youtu.be/-B1ARA84psA സൂഫി👆ഗാനം. സൈനുദ്ധീൻ മഖ്ദൂമ് (റ) തങ്ങളെ കുറിച്ച്. മർഹൂം ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ രചിച്ച മനോഹര സൂഫി മദ്ഹ് ഗാനം. https://youtu.be/-B1ARA84psA ബദറുദ്ധീൻ സൈനുദ്ധീൻ മഖ്ദൂം വലിയോരെ ബാവാ സിദ്ധീഖോരുടെ വഴി പിറൈന്തപേരെ

  • ടൈഗ്രീസ് തീരത്ത് സൂഫീലോകം പകച്ചുനിന്ന അപൂർവ്വ പ്രണയകഥ.

  • 11 окт. 2024 г.1 0331из Sunnahclub

    ഇമാം ശാഫിഈ (റ) പറഞ്ഞു: സൂഫിയ്യാക്കളോടൊപ്പം ഞാൻ സഹവസിച്ചു. അവരിൽ നിന്ന് കേട്ട പ്രധാനപ്പെട്ട രണ്ട് വാചകങ്ങളുണ്ട്. ഏറെ ആശയ ഗർഭമുള്ളതും, ഏറെ ഉപകരിക്കുന്നതും, സൂഫിയ്യാക്കളുടെ ഉന്നത സ്ഥാനം അറിയിക്കുന്നതുമായ രണ്ട് വാചകങ്ങളാണത്. (1) സമയം മൂർച്ചയുള്ള വാളു പോലെയാണ്. നീ അതിനെ ഉപയോഗപ്പെടുത്തിയില്ലേൽ അത് നിന്നെ മുറിവേൽപ്പിക്കും. (2) സ്വശരീരത്തെ നന്മകൾക്ക് ഉപയോഗിച്ചില്ലേൽ അവ നിന്നെ തിന്മയിൽ ഉപയോഗിക്കും.⁴ 3️⃣ ഇബ്നു അബ്ദുൽ വഹാബ് اعلم - أرشدك الله - أن الله سبحانه وتعالى بعث محمداً صلى الله عليه وسلم بالهدى الذي هو العلم النافع ، ودين الحق الذي هو العمل الصالح ، إذا كان من ينتسب إلى الدين : منهم من يتعانى بالعلم والفقه ويقول به كالفقهاء ، ومنهم من يتعانى العبادة وطلب الآخرة كالصوفية ، فبعث الله نبيه بهذا الدين الجامع للنوعين.. മുഹമ്മദ്‌ നബി (സ്വ) കൈമാറിയ ഈ ദീനിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ് കൃത്യമായ അറിവും, സൽ കർമ്മങ്ങളും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഫിഖ്ഹും തസ്വവുഫും. അവകളെ കർമ്മ ശാസ്ത്ര പണ്ഡിതരും, സൂഫിയ്യാക്കളും കൈകാര്യം ചെയ്യുന്നു.⁵ ..ولهذا كان مشايخ الصوفية العارفون يوصون كثيرا بمتابعة العلم قال بعضهم ما ترك أحد شيئا من السنة إلا لكبر في نفسه.. തസ്വവുഫിന്റെ ഉന്നതരായ ഗുരുക്കന്മാരുടെ സ്വഭാവം ഇബ്നു അബ്ദുൽ വഹാബ് മറ്റൊരിടത്ത് പറയുന്നതിങ്ങനെ: “തിരുസുന്നത്ത് മുറുകെ പിടിക്കാൻ ആരിഫീങ്ങളായ സൂഫി മശാഇഖുമാർ ധാരാളമായി വസ്വിയ്യത്ത് ചെയ്യുമായിരുന്നു. അവരിൽ ചിലർ പറഞ്ഞു: തിരുസുന്നത്ത് ഒഴിവാക്കുന്നവരിൽ അഹങ്കാരം രൂപപ്പെടും”.⁶ 3️⃣ റഷീദ് രിള إن الصوفية انفردوا بركن عظيم من أركان الدين، وهو التهذيب علمًا وتخلقًا وتحققًا.. “ബഹുമുഖ രീതിയിലൂടെ ആത്മ സംസ്കരണം എന്ന വളരെ പ്രധാനപ്പെട്ട ധൗത്യത്തെ നിറവേറ്റുന്നതിൽ സൂഫിയ്യത്തിന്റെ ഇടം ചെറുതല്ല”. ⁷ 4️⃣ മുഹമ്മദ്‌ അബ്ദു ظهر التصوف في القرون الأولى للإسلام فكان له شأن عظيم، وكان المقصود منه في أول الأمر تقويم الأخلاق وتهذيب النفوس، وترويضها بأعمال الدين وجذبها إليه وجعله وجداناً لها وتعريفها بحكمه وأسراره بالتدريج.. ഒന്നാം നൂറ്റാണ്ടു മുതൽക്ക് തന്നെ “തസ്വവുഫ്” ഉണ്ട്. അവയുടെ സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സ്വഭാവ, ആത്മ സംസ്കരണമാണ് ആദ്യ ഘട്ടത്തിൽ അവരുടെ ലക്ഷ്യം. അതോടൊപ്പം, ഓരോ കർമ്മത്തിന്റെയും അന്ത സത്ത അറിഞ്ഞു കൊണ്ട് കൃത്യമായി ക്രമീകരിക്കലും...⁸ 1: ഇബ്നു തൈമിയ്യയുടെ മജ്മൂഉൽ ഫത്താവാ. വോ:11, പേ:14. 2: ഇബ്നു ഖയ്യിമിന്റെ മദാരിജുസ്സാലികീൻ. വോ:2, പേ.294. 3: ഇബ്നു ഖയ്യിമിന്റെ മദാരിജുസ്സാലികീൻ. വോ:2, പേ.397. 4: ഇബ്നു ഖയ്യിമിന്റെ മദാരിജുസ്സാലികീൻ. വോ:3, പേ.125. 5: ഫതാവാ വ റസാഇൽ. പേ:31. ഇബ്നു അബ്ദുൽ വഹാബ് 6: മുൽഹഖുൽ മുസ്വന്നഫാത്ത്. പേ:124. ഇബ്നു അബ്ദുൽ വഹാബ് 7: റഷീദ് രിളയുടെ മജല്ലതുൽ മനാർ. വോ:1, പേ:722. 8: അലി മഹ്ഫൂള് കിതാബുൽ ഇബ്ദാഅ്. പേ:301. ✍️ അൽവാരിസ് നഫ്സീർ അഹ്‌മദ് സുറൈജി

  • തസ്കിയ: (ഒന്‍പത്) പ്രമുഖ സൂഫി ഗുരുവും ആധ്യാത്മിക പണ്ഡിതനുമായ ഹസനുല്‍ ബസരി (റ) പറയുന്നു "ഹൃദയത്തിന്റെ നാശം ആറു കാരണത്താലാണ് സംഭവിക്കുന്നത്‌. 1 ) പശ്ചാതപിക്കാം എന്ന് കരുതി തെറ്റ് ചെയ്യുക. 2 ) വിജ്ഞാനമാനുസരിച്ചു ജീവിക്കാതിരിക്കുക 3 ) പ്രവൃത്തികളില്‍ ആത്മാര്‍ഥത കൈവെടിയുക 4 ) അല്ലാഹു നല്‍കിയ വിഭവങ്ങള്‍ ഉപയോഗിക്കും പക്ഷെ നന്ദി കാണിക്കാതിരിക്കുക 5 ) അല്ലാഹുവിന്റെ വിഭജനത്തില്‍ അതൃപ്തി കാണിക്കുക 6 ) മരിച്ചവരെ ഖബറടക്കുക, എന്നാല്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതിരിക്കുക. ദുനിയാവിനെ സ്നേഹിക്കുകയും അതിനു പരലോകത്തെക്കാള്‍ മുന്ഗണന നല്‍കുകയും ചെയ്യുന്ന ആളുകളെ അല്ലാഹു ആറു വിധത്തില്‍ ശിക്ഷിക്കും. മൂന്നു ശിക്ഷ ദുനിയാവിലും മൂന്നു ശിക്ഷ പരലോകത്തും. ദുനിയാവിലെ ശിക്ഷകള്‍ അറ്റമില്ലാത്ത ആഗ്രഹങ്ങള്‍, വലിയ വലിയ അത്യാശകള്‍. എന്ത് കിട്ടിയാലും മനസ്സ് സംത്രുപ്തമാകതിരിക്കുക ഇബാദതിലുള്ള മാധുര്യവും ആസ്വാദ്യതയും നഷ്ട്ടപ്പെടുക പരലോകത്തെ ശിക്ഷകള്‍ അന്ത്യനാളിലെ കൊടും ഭീതി അതികഠിനമായ ദൈവ വിചാരണ ദീര്‍ഘ കാലം നീണ്ടു നില്‍ക്കുന്ന തീവ്ര ദുഃഖം

  • തസ്കിയ (പതിനാറ്) അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു "നിന്റെ മുന്നില്‍ പിശാച് വലതു ശരീരം, ഇടത്ത് ദേഹേച്ച, മോഹങ്ങള്‍ എന്നിവ കാട്ടി പ്രലോഭിപ്പിക്കുന്നു. പരലോകത്തെ അവഗണിച്ചു തന്നെ സ്വീകരിക്കണമെന്ന് ദുനിയാവ് ആവശ്യപ്പെടുന്നു, പാപം ചെയ്യാന്‍ ശരീരം പ്രേരിപ്പിക്കുന്നു, സര്‍വ്വ ശക്തനായ അല്ലാഹുവാകട്ടെ പാപമോചനത്തിന്നും സ്വെര്ഗ്ഗതിലെക്കും ക്ഷണിക്കുന്നു. പിശാചിന്റെ ക്ഷണം സ്വീകരിച്ചവന്റെ മത ജീവിതം തകര്‍ന്നു, ശരീരത്തിന്റെ വിളിക്ക് ഉത്തരം ചെയ്തവന്റെ ആത്മാവ് നഷ്ട്ടമായി. ദേഹെച്ചക്ക് വഴങ്ങിയവന്റെ ബുദ്ധി താറുമാറായി. ദുനിയാവിന്നു കീഴ്പ്പെട്ടവന്റെ പരലോകം നഷ്ട്ടപ്പെട്ടു, അവയവങ്ങളുടെ ദുരാഗ്രഹങ്ങള്‍ക്ക് വഴങ്ങിയവന്നു സ്വെര്‍ഗ്ഗം നഷ്ട്ടമായി, എന്നാല്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്തവനാകട്ടെ എല്ലാ തിന്മകളും നഷ്ട്ടമായി സകല വിധ നന്മകളും കൈവന്നു" യഹയ ഇബ്നു മുആദ് (റ) പറയുന്നു "എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ വിഡ്ഢിത്തം ഇവയാണ് അല്ലാഹു മാപ്പ് തരുമെന്ന പ്രതീക്ഷയില്‍ പാപങ്ങള്‍ ചെയ്തു കൊണ്ടിരിക്കുക, അനുസരണയില്ലാതെ ദൈവ സാമിപ്യം പ്രതീക്ഷിക്കുക, നരകത്തിന്റെ വിത്ത്‌ വിതച്ചു സ്വെര്‍ഗ്ഗത്തിന്റെ വില പ്രതീക്ഷിക്കുക, തെറ്റുകള്‍ ചെയ്യുകയും അനുസരണ ശാളികലായ ദൈവ ദാസന്മാരുടെ സ്വെര്‍ഗ്ഗം പ്രതീക്ഷിക്കുകയും ചെയ്യുക, പ്രവര്‍ത്തിക്കാതെ പ്രതിഫലത്തിന്നു കാത്തു നില്‍ക്കുക, ധിക്കാരിയായി കൊണ്ട് അല്ലാഹുവിന്റെ സാമിപ്യം ആശിക്കുക"

  • തസ്കിയ (ആറ്) "ജനങ്ങളാകെ ദുഷിച്ചു പോയിരിക്കുന്നു കുതന്ത്രം പ്രയോഗിക്കാനും മുഖസ്തുതി പാടാനും മാത്രമേ അവര്‍ക്ക് അറിഞ്ഞു കൂടൂ. കണ്ടാല്‍ പൂവും തൊട്ടാല്‍ മുള്ളുമാണവര്. ജനങ്ങളുമായി സഹവസിക്കേണ്ടി വരുമ്പോള്‍ നീ അഗ്നിയായി കത്തിയെരിയട്ടെ" ‍ "സംതൃപ്തമായ കണ്ണുകള്‍ കുറ്റവും കുറവും കാണുകയില്ല. അസംതൃപ്തമായ കണ്ണുകളാവട്ടെ കുറ്റവും കുറവുകളും മാത്രമേ കാണുകയുള്ളൂ" (ഇമാം ശാഫി (റ) വിന്റെ കവിതകളില്‍ നിന്ന്)

  • തസ്കിയ (പതിമൂന്ന്) മുത്ത്‌ ഹബീബ് (സ്വ) പറയുന്നു " ഇഹലോക പ്രേമി, തന്റെ പരലോകത്തെ ദുസ്ഥിതി പൂര്‍ണമാക്കും" "പരലോകത്തെ കാംക്ഷിക്കുന്നവര്‍ക്ക് ഇഹലോകവും ഇഹലോകത്തെ കാംക്ഷിക്കുന്നവര്‍ക്ക് പരലോകവും ദുഷ്ക്കരമായിരിക്കും" നമ്മുടെ ഈ ലോക ജീവിതം സത്യ വിശ്വാസത്തിന്റെയും സല്ക്കര്‍മ്മതിന്റെയും സല്‍ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ചിട്ടപ്പെടുത്തുക, അങ്ങിനെ സംവിധാനിക്കാതിരുന്നാല്‍ പരലോക ഘട്ടത്തിലെ സ്ഥിതി ഏറ്റവും പരിതാപകരമായിരിക്കും.

  • തസ്കിയ (നാല്പത്തി ഏഴ്) ഇസ്ലാമിക പ്രബോധന സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്റ വാടാനപ്പള്ളി പ്രസിദ്ധീകരിക്കുന്നത് മഹാനായ ഒരു സൂഫി പറഞ്ഞു "നാല് കാര്യം മോശമാണ്! എന്നാല്‍ അവ ചില പ്രത്യേക വിഭാഗങ്ങല്‍ക്കായാല്‍ കൂടുതല്‍ മോശമാണ്. പാപം ചെയ്യല്‍ യുവാവിനെ സംബന്ധിച്ച് മോശമാണ്, വയസ്സന്‍ പാപം ചെയ്യല്‍ വളരെ മോശം. ഇഹലോക കാര്യങ്ങളില്‍ വ്യാപ്രുതനാവുക പാമരന് മോശമാണ്, എന്നാല്‍ പണ്ഡിതന് വളരെ മോശം. ദൈവാനുസരണത്തില്‍ അലസത കാണിക്കുക ഏതൊരാള്‍ക്കും മോശമാണ്, എന്നാല്‍ പണ്ഡിതന്മാര്‍ക്കും വിധ്യാര്തികല്‍ക്കുമായാല്‍ നന്നേ മോശമം. അഹംഭാവം പണക്കാര്‍ക്ക് മോശമാണ്, എന്നാല്‍ ദാരിദ്രര്‍ക്കായാലോ നന്നേ മോശമാണ്" ഹസ്രത്ത് ഉമര്‍ (റ) പറഞ്ഞു "കടലുകള്‍ നാലുണ്ട്. ദേഹേച്ച പാപങ്ങളുടെ കടല്‍, ശരീരം മോഹങ്ങളുടെ കടല്‍, മരണം ആയുസ്സുകളുടെ കടല്‍, ഖബര്‍ ദുഖങ്ങളുടെ കടല്‍"