IUML Kerala State
СтатистикаOfficial telegram channel of Indian Union Muslim League, Kerala State committee
- Последний пост
- 27 июл. 2024 г.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തത്വചിന്തകൻ..! മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനും ചന്ദ്രിക മുൻ പത്രാധിപരുമായ എം.ഐ തങ്ങളുടെ വേർപാടിന് ഇന്നേക്ക് അഞ്ച് വർഷം.
വീറുറ്റ നേതൃത്വം മുസ്ലിംലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം
без подписи
без подписи
без подписи
без подписи
без подписи
https://www.facebook.com/share/p/HvCQj29igA2eWnEY/?mibextid=oFDknk
без подписи
без подписи
без подписи
без подписи
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹ സദസ്സ് 🤍 സ്റ്റാറ്റസ് വീഡിയോ #iumlkeralastate #sayyidsadikalishihabthangal
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട വിധി നിരാശാജനകം: മുസ്‌ലിം ലീഗ് പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി https://www.facebook.com/share/p/x2jE6Fu8pf1mc1sB/?mibextid=qi2Omg
സ്‌നേഹ നിലാവിന്റെ ഓർമകളിൽ... സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനവും 2024 മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം 3 PM സി.എച്ച് ഓഡിറ്റോറിയം, ലീഗ് ഹൗസ്, കോഴിക്കോട് മുഖ്യാതിഥി: വി.ഡി സതീശൻ (പ്രതിപക്ഷ നേതാവ്) മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കുന്നു
സി.പി.എമ്മിന്റെ കലാപ രാഷ്ട്രീയം അരിഞ്ഞുകളഞ്ഞ പ്രതീക്ഷയുടെ തളിര്... വിങ്ങുന്ന ഓർമകളുമായി പ്രാർത്ഥനകളോടെ... ഫെബ്രുവരി 20 അരിയിൽ ഷുക്കൂർ രക്തസാക്ഷി ദിനം
без подписи
ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകാന്‍ മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടപടികള്‍ ദേശീയ തലത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിലുണ്ടാവും. മുസ്്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ ഏറെ വൈകാതെ പ്രവര്‍ത്തന സജ്ജമാക്കും. രജിസ്ട്രഷന്‍ സംബന്ധിച്ച നടപടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കണ്‍വീനറായ എം.പിമാരും ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരും പ്രഫഷണലുകളും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നമുറക്ക് സോഫ്റ്റ് ലോഞ്ചിങ് നടക്കും. അടുത്ത ദേശീയ കമ്മിറ്റി യോഗം ഖാഇദെമില്ലത്ത് സെന്ററില്‍ തന്നെ ചേരുന്ന രീതിയിലാണ് ആലോചിക്കുന്നത്. തിയതി ഉടന്‍ പ്രഖ്യാപിക്കും. സൗന്ദര്യവത്കരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും കഴിഞ്ഞതിന് ശേഷം സമ്പൂര്‍ണ ഉദ്ഘാടനം പ്രഖ്യാപിക്കും. യോഗത്തില്‍ മുസ്്‌ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, ദേശീയ സെക്രട്ടറിമാരായ ഖുംറം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം അബൂബക്കര്‍, ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് വി.പി അഹമ്മദ് ഷാജു, ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച് അര്‍ഷദ്, ഖാഇദെ മില്ലത്ത് പ്രൊജക്റ്റ് കോഡിനേറ്റര്‍ പി.എം.എ സമീര്‍ യോഗത്തില്‍ പങ്കെടുത്തു.
അഗതികളുടെയും അനാഥകളുടെയും അത്താണിയായ കാരുണ്യത്തിന്റെ പ്രതിരൂപം, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്‌ലിം യത്തീംഖാന (മുട്ടിൽ) ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ സാഹിബിന് പ്രാർത്ഥനകളോടെ വിട #iumlkeralastate #wmowayanad #mamuhammedjamal
കേരളത്തിൽ നടക്കുന്നത് ഗവർണർ-സർക്കാർ നാടകമാണെന്ന്് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു കൂട്ടരും ജനങ്ങളെ കളിയാക്കുകയാണ്. സർക്കാറിനും ഗവർണർക്കും രാഷ്ട്രീയ താൽപര്യമുണ്ട്. ഗവർണർ ആ പദവിക്ക് നിരക്കാത്ത രീതിയിലാണ് പെരുമാറുന്നത്. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭരണയന്ത്രങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനം കാണുന്നുണ്ട്. ജനങ്ങളെ കളിയാക്കുന്ന ഏർപ്പാടാണിത്. നവകേരള സദസ്സുകൾ തെരഞ്ഞെടുപ്പ് പ്രചാരണമായിട്ടാണ് ജനം കാണുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആധി പിടിച്ച ഷോ നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.